കായംകുളം : സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മൂന്നരപ്പവന്റെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ മൂന്നാംപ്രതി അറസ്റ്റിൽ. ആലപ്പുഴ കളർകോട് ഗുരുമന്ദിരം ഭാഗത്ത് അമ്പലപ്പറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽ ജാസ്മിൻ (46) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് ഏഴിന് കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിനു മുന്നിൽ വെച്ച് നമ്പർ മറച്ച സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം യുവതിയുടെ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാംപ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ എന്നുവിളിക്കുന്ന തോമസ് കുര്യാക്കോസ്, രണ്ടാംപ്രതി കൊല്ലം ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവരെ കായംകുളം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പിടിയിലായ വിഷ്ണുചന്ദ്രനെ ചോദ്യംചെയ്തപ്പോൾ സ്വർണമാല ഒന്നാംപ്രതിയായ തോമസ് കുര്യാക്കോസിന്റെ പെൺസുഹൃത്തായ ആലപ്പുഴയിലുള്ള ജാസ്മിനെ ഏൽപ്പിച്ചതായി മൊഴിനൽകി. തുടർന്നാണ് ജാസ്മിനെ അറസ്റ്റുചെയ്തത്.
ചോദ്യംചെയ്യലിൽ മോഷണമുതലായ സ്വർണമാല ആലപ്പുഴയിലുള്ള ജൂവലറിയിൽ ഇവർ വിറ്റതായി സമ്മതിച്ചു. ജൂവലറിയിൽനിന്ന് മോഷണമുതൽ പോലീസ് കണ്ടെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..