ചാരുംമൂട് : കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.ഐ.പി.) കനാലിനു മുകളിൽ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിന് അധികൃതർ നടത്തുന്ന ശ്രമത്തിനെതിരേ പ്രതിഷേധം. കെ.ഐ.പി. ചാരുംമൂട് ഓഫീസിന്റെ കീഴിലായി നൂറനാട് പഞ്ചായത്തിലെ ചാരുംമൂട് ചന്തയ്ക്കുസമീപം കനാലിനുമുകളിൽ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനാണു നീക്കം. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലം ഒഴിയണമെന്നു കാണിച്ചാണ് കെ.ഐ.പി. അധികൃതർ നോട്ടീസ് നൽകിയത്.
ചാരുംമൂട് ജങ്ഷനടക്കമുള്ള പ്രദേശങ്ങളിൽ കനാലിനു മുകളിൽ സ്ഥിരംനിർമാണം നടത്തി ഒട്ടേറെ കുടുംബങ്ങൾ കച്ചവടം ചെയ്യുമ്പോഴാണ് ചന്തയിലെ കച്ചവടക്കാരെമാത്രം ഒഴിപ്പിക്കുന്നതെന്നാണ് ആക്ഷേപം. കനാൽ പുറമ്പോക്കിൽ നൂറുകണക്കിന് കൈയേറ്റമുണ്ട്.
ഒരുവിഭാഗം വഴിയോരക്കച്ചവടക്കാരെ മാത്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തണമെന്ന് എ.ഐ.ടി.യു.സി. ചാരുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി. വിജയൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..