Caption
ചാരുംമൂട് : ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ -മണ്ണെടുക്കുംവിള റോഡിന്റെ പണി പുനരാരംഭിച്ചു. റോഡിന്റെ ടാറിങ് പൂർത്തിയാക്കാത്തതും ഓടയുടെ മുകളിൽ സ്ലാബിടാത്തതും കാരണം ജനങ്ങങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് മാതൃഭൂമി വാർത്തയാക്കിയിരുന്നു.
ഇതേത്തുടർന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ.യും ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാറും ഉദ്യോഗസ്ഥരോടും കോൺട്രാക്ടറോടും എത്രയും പെട്ടെന്നു പണിപൂർത്തീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
റീബിൽഡ് കേരള ഇൻഷ്യേറ്റിവ് പദ്ധതിയിലാണ് റോഡുനിർമാണം. റോഡുപണിയുടെപേരിൽ നാലുമാസമായി ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
കരിമുളയ്ക്കൽ മുതൽ കനാൽ ജങ്ഷൻ വരെ ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശവും മണ്ണിട്ടുയർത്താത്തത് അപകടഭീഷണി ഉയർത്തുന്നു. ടാറിങ് കഴിഞ്ഞ പല സ്ഥലത്തും റോഡിന്റെ ഉപരിതലത്തിലെ നിരപ്പില്ലായ്മ പരിഹരിക്കണമെന്നും ആവശ്യമുയർന്നു.കരിമുളയ്ക്കൽ ജങ്ഷൻ മുതൽ തെക്കോട്ടുള്ള ഓട ഉയർത്താനെന്ന രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കിയിട്ടതും അപകടം വർധിപ്പിക്കുന്നു. നൂറുകണക്കിനു വാഹനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന വഴിയാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..