ആലപ്പുഴ : എസ്.ഡി. കോളേജിലെ എസ്.എഫ്.ഐ. - എ.ഐ.എസ്.എഫ്. സംഘർഷത്തിൽ വിദ്യാർഥികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് നാലുകേസ് രജിസ്റ്റർ ചെയ്തു.
എസ്.എഫ്.ഐ. പ്രവർത്തകരുടെ പരാതിയിൽ രണ്ടും എ.ഐ.എസ്.എഫിന്റെ പരാതിയിൽ ഒന്നും സംഘടനയിൽ ഉൾപ്പെടാത്ത ഒരു വിദ്യാർഥിനിയുടെയും പരാതിയിലാണ് കേസെടുത്തത്.
സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേരിൽ നടപടിയെടുക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആലോചനായോഗം ചേരും. തിങ്കളാഴ്ച നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനു പോലീസ് സുരക്ഷ ഏർപ്പെടുത്തും. വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കാത്ത ബി.എ. മൂന്നാംവർഷ വിദ്യാർഥിനി ഗ്രീഷ്മയുടെ പരാതിയിൽ, എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റതായും രണ്ടരപ്പവന്റെ മാല നഷ്ടമായെന്നും പറയുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..