ആലപ്പുഴ : കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽനടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. ക്കു നേട്ടം. ജില്ലയിലെ 16 കോളേജുകളിൽ 14 ഇടത്തും യൂണിയൻ നേടിയതായി എസ്.എഫ്.ഐ. അവകാശപ്പെട്ടു.
കായംകുളം എം.എസ്.എം. കെ.എസ്.യു.-എം.എസ്.എഫ്. സഖ്യം വിജയിച്ചു. എസ്.എഫ്.ഐ. യാണു ഭരിച്ചിരുന്നത്. ഇവിടെ ചെയർമാനടക്കം മുഴുവൻ സീറ്റുകളും സഖ്യം തൂത്തുവാരി. അമ്പലപ്പുഴ ഗവ. കോളേജിൽ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനം കെ.എസ്.യു. സ്വന്തമാക്കിയപ്പോൾ ബാക്കി സീറ്റുകൾ എസ്.എഫ്.ഐ. നേടി. ചെങ്ങന്നൂരിലെ കോളേജുകൾ എസ്.എഫ്.ഐ. പൂർണമായി നേടി.
ചേർത്തല എസ്.എൻ., ചേർത്തല എൻ.എസ്.എസ്., ചേർത്തല സെയ്ൻറ് മൈക്കിൾസ്, എടത്വാ സെയ്ൻറ് അലോഷ്യസ്, മാവേലിക്കര രവിവർമ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം., ആലപ്പുഴ എസ്.ബി. കോളേജ് അടക്കമുള്ള കോളേജുകളിൽ യൂണിയൻ നിലനിർത്തിയതായി എസ്.എഫ്.ഐ. പറഞ്ഞു.
ആലപ്പുഴ എസ്.ഡി. കോളേജിൽ തിരഞ്ഞെടുപ്പു കൊട്ടിക്കലാശത്തിനിടെ എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. സംഘർഷത്തിൽ 10 വിദ്യാർഥികൾക്കു പരിക്കേറ്റിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് യൂണിയൻ തിരഞ്ഞെടുപ്പു മാറ്റിവെച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..