ആലപ്പുഴ : വേലിയേറ്റവും വേലിയിറക്കവും വിലയിരുത്തിയശേഷം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കുന്നതിന് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനമായി. ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കിൽ ഷട്ടറുകൾ ക്രമീകരിക്കാൻ തണ്ണീർമുക്കം പ്രോജക്ട് എക്സിക്യുട്ടീവ് എൻജിനിയറെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഷട്ടറുകൾ ഡിസംബർ 15-ന് അടയ്ക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, അടിയന്തര സാഹചര്യത്തെത്തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും യോഗം വിളിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കാൻ കർഷകപ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും ഉൾപ്പെടുന്ന ഉപസമിതി രൂപവത്കരിക്കാനും യോഗത്തിൽ തീരുമാനമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..