2000 രൂപയുടെ ചില്ലറചോദിച്ച യാത്രക്കാരനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദിച്ചതായി പരാതി


1 min read
Read later
Print
Share

മാവേലിക്കര : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ 2,000 രൂപയുടെ ചില്ലറചോദിച്ച മധ്യവയസ്‌കനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള ഗീതാലയത്തിൽ രാധാകൃഷ്ണൻ നായർക്കാണ് മർദനമേറ്റത്. കഴിഞ്ഞദിവസം മാവേലിക്കര കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലായിരുന്നു സംഭവം.

ജി.എസ്.ടി. കൺസൽട്ടിങ് ഏജന്റായ രാധാകൃഷ്ണൻ നായർ മാവേലിക്കര കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തി 2,000 രൂപ നൽകി ചില്ലറ ആവശ്യപ്പെട്ടു. 2,000 രൂപ ഇപ്പോൾ എടുക്കില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. നോട്ട് എടുക്കുന്നതിനു നിയമതടസ്സമില്ലെന്ന് പത്രത്തിലുണ്ടല്ലോ എന്നുപറഞ്ഞപ്പോൾ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിച്ചെന്നാണു പരാതി. ഇടതുകൈ ഒടിയുകയും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതായും പരാതിയിലുണ്ട്. പോലീസിലും കെ.എസ്.ആർ.ടി.സി. എംഡി.ക്കും പരാതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..