അപകടത്തിൽപ്പെട്ട വഴിയാത്രക്കാരനു രക്ഷകരായി ഹൗസ് സർജന്മാർ


1 min read
Read later
Print
Share

അനുഭവം പങ്കുവെച്ച് കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ : അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ ബോധരഹിതനായിക്കിടന്ന വഴിയാത്രക്കാരനു മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ രക്ഷകരായി. അമ്പലപ്പുഴ കാക്കാഴം പാലത്തിനു സമീപം രക്തത്തിൽ കുളിച്ചുകിടന്നയാളെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ രേഷ്മയും രവീണയും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യാണ് ഹൗസ് സർജന്മാരുടെ സഹായം സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേയാണു കാക്കാഴം പാലത്തിനു സമീപമുണ്ടായ അപകടം കെ.സി.യുടെ ശ്രദ്ധയിൽപ്പെട്ടത്. പരിക്കേറ്റ വഴിയാത്രക്കാരനെ സ്വന്തം കാറിലേക്കു കയറ്റാൻ അദ്ദേഹം സഹപ്രവർത്തകരോടു നിർദേശിച്ചെങ്കിലും അപകടത്തിൽ പരിക്കേറ്റ് ബോധരഹിതനായ വ്യക്തി കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനായി അതുവഴിവന്ന ആംബുലൻസ് തടഞ്ഞുനിർത്തി. അതിലേക്കു കയറ്റുന്നതിനിടെ പരിക്കേറ്റയാളുടെ വായിൽനിന്നു രക്തം വന്നു. ഇതുകണ്ടാണ് അതുവഴിവന്ന രേഷ്മയും രവീണയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഇരുവരും രോഗിയോടൊപ്പം മെഡിക്കൽ കോളേജിലേക്കു പോകാനും തയ്യാറായി. ചികിത്സ ഉറപ്പു വരുത്തിയശേഷമാണ് ഇരുവരും ആശുപത്രി വിട്ടത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..