Caption
കാക്കനാട് : തട്ടുകടയ്ക്ക് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിലായി. വാടനാപ്പിള്ളി ഗണേശമംഗലം ചാലിൽ വീട്ടിൽ നിസാം (37), തൃക്കാക്കര നോർത്ത് ടി.വി.എസ്. ജങ്ഷനുസമീപം തിണ്ടിക്കൽ വീട്ടിൽ സനൂപ് (33), ഇടപ്പള്ളി നോർത്ത് വട്ടേക്കുന്നം കാട്ടിപ്പറമ്പിൽ സഗീർ (27) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലർച്ചെയാണ് കാക്കനാട് കുന്നുംപുറത്തെ 'സലാം' തട്ടുകടയുടെ മുന്നിലെ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ ആക്രമണം നടത്തിയത്.
തട്ടുകടയുടെ മുൻവശത്ത് വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പരാതികളിലായി ഗുണ്ടാത്തലവൻ മരട് അനീഷ് ഉൾപ്പെടെ 17 പേർക്കെതിരേയാണ് കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..