കാക്കനാട് : രണ്ടു ദിവസം ഗതാഗത പരിശോധന നടത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ 244 വാഹനങ്ങൾക്കെതിരേ കേസെടുത്തു. ഏഴര ലക്ഷം രൂപ പിഴ ഈടാക്കി. കൊച്ചി നഗരത്തിലും പരിസര പ്രദേശത്തും നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ വലയിലായത്.
എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിർദേശപ്രകാരം എറണാകുളം ആർ.ടി. ഓഫീസിലെ സ്ക്വാഡിന് പുറമെ, സബ് ആർ.ടി. ഓഫീസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, പറവൂർ, അങ്കമാലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് രംഗത്തിറങ്ങിയിരുന്നു. അമിതഭാരം, അനധികൃതമായി രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, നിരോധിത ലൈറ്റുകളും നെയിംബോർഡുകളും ഘടിപ്പിച്ചവ, ഹെൽമെറ്റില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി സ്വീകരിച്ചത്. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരാണ് കൂടുതലും പിടിയിലായത്. അമിതമായ ഭാരംകയറ്റിയതിന് മൂന്ന് കുടിവെള്ള ടാങ്കർ ലോറികൾക്കെതിരേയും കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..