ഏതൊരു കലാസൃഷ്ടിയും അത് സംഗീതമോ സാഹിത്യമോ ആകട്ടെ, ആസ്വദിക്കുന്നവരുടെ ഭാവനകൾക്കുകൂടി ഇടം നൽകുന്നതാകണമെന്ന് സംഗീതജ്ഞൻ ടി.എം.കൃഷ്ണ. ആസ്വാദകരിൽ ഭാവനാലോകം തീർക്കുന്ന എഴുത്തുകളും സംഗീതവുമാണ് മികച്ച കലാസൃഷ്ടികൾ. ശ്രീനാരായണഗുരുവിന്റെ കൃതികളിലെല്ലാം അതുണ്ട്. -അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഡിസ്‌കവറിങ് ശ്രീനാരായണഗുരു ത്രൂ മ്യൂസിക്’ എന്ന വിഷയത്തിൽ സരസ്വതി നാഗരാജനുമായി സംസാരിക്കുകയായിരുന്നു ടി.എം.കൃഷ്ണ. കവിത സംഗീതാത്മകമാണ് എന്നു പറയുമ്പോഴും അതിനു പല മാനങ്ങളുണ്ട്. പാടുമ്പോൾ വാക്കുകളുടെ അർഥമല്ല, ശബ്ദത്തിന്റെ അർഥംകൂടിയാണ് പുറത്തുവരിക. ഒരു സംഗീതജ്ഞനെന്ന നിലയിൽ എനിക്കത് മനസ്സിലാകും. സംഗീതം വരുന്നത് സാഹിത്യത്തിന്റെ, അക്ഷരത്തിന്റെ ശബ്ദത്തിൽനിന്നുമാണ്. -അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..