വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഓഡിറ്റിങ്: നടപടിയുമായി ദുരന്ത നിവാരണ അതോറിറ്റി


കാക്കനാട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ.). അടുത്ത അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേഫ്റ്റി ഓഡിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. മഴയ്ക്കു മുൻപ്‌ ജില്ലയിലെ കനാലുകൾ വൃത്തിയാക്കും. ജില്ലയിലെ റോഡുകളിലെ സ്ഥിതി പരിശോധിക്കാൻ സബ് കളക്ടർ, ആർ.ഡി.ഒ. എന്നിവരെ ചുമതലപ്പെടുത്തി. റോഡുകളിലെ സിഗ്നൽ, ഗതാഗത തടസ്സം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കും.

പാലങ്ങളിൽ നിന്ന് ആളുകൾ ചാടുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയാൻ ഉയരത്തിൽ വേലി സ്ഥാപിക്കേണ്ട പാലങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഫയർ ആൻഡ്‌ സേഫ്റ്റിയെ ചുമതലപ്പെടുത്തി. തീരദേശ റോഡുകളിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ നടപടിയെടുക്കും. മത്സ്യബന്ധന ബോട്ടുകളിൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ പദ്ധതി തയ്യാറാക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സബ് കളക്ടർ പി. വിഷ്ണുരാജ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..