അഭിഭാഷകനെ മർദിച്ച് കവർച്ച; ഒരാൾകൂടി അറസ്റ്റിൽ


1 min read
Read later
Print
Share

ആലുവ : അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കുറുമശ്ശേരി കുഴിപ്പിള്ളിവീട്ടിൽ സിനു (സിനൂട്ടി-44) വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷി (ഡാൻസർ സുരേഷ്-37) നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 16-ന് രാത്രി 11 മണിക്കാണ് അഭിഭാഷകനായ ശരത് ചന്ദ്രനെ മർദിച്ച് സ്വർണവും പണവും കവർന്നത്. ഒന്നരപ്പവന്റെ മാലയും, മൊബൈൽ ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഒളിവിൽ പോയ പ്രതിയെ പാണ്ടിക്കാട് നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..