അഭിഭാഷകനെ മർദിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ


1 min read
Read later
Print
Share

ആലുവ : അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽഫോണും പണവും തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എടയപ്പുറം കാട്ടുപറമ്പിൽ ഇബ്രാഹിം നിയാസി (36) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകനായ ശരത് ചന്ദ്രനെയാണ് മർദിച്ച് സ്വർണവും പണവും കവർന്നത്. ഫെബ്രുവരി 16-ന് രാത്രി 11-നാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്തുനിന്ന അഭിഭാഷകനെ, പ്രധാന പ്രതിയും കൂട്ടാളികളും ഓട്ടോയുമായിവന്ന് കയറ്റിയശേഷം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഒന്നരപ്പവന്റെ മാലയും മൊബൈൽഫോണും 8,000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. പ്രതികൾ പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരേ വിവിധ സ്റ്റേഷനുകളിൽ ആറ് കേസുകളുണ്ട്. ഓട്ടോ, പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ. സി.ആർ. ഹരിദാസ്, എസ്.സി.പി.ഒ. ഷൈജ ജോർജ് സി.പി.ഒ.മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..