‘ചില്ലറക്കാരൻ’ പദ്ധതി : പെരുമ്പടപ്പ് പള്ളി കൈമാറിയത് 2.59 ലക്ഷം രൂപ


1 min read
Read later
Print
Share

‘ചില്ലറക്കാരൻ’ പദ്ധതിവഴി ശേഖരിച്ച പണം ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ ഫാ. സിജു ജോസഫ് പാലിയത്തറയ്ക്ക് കൈമാറുന്നു

പള്ളുരുത്തി : ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി കൊച്ചി രൂപത നടപ്പാക്കിയ 'ചില്ലറക്കാരൻ’ പദ്ധതിവഴി പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സംഘടിപ്പിച്ചത് 2.59 ലക്ഷം രൂപ.

ഇടവകയിലെ ഓരോ വീട്ടിലും ഉപയോഗശൂന്യമായ കുടിവെള്ളക്കുപ്പികൾ നൽകി അതിൽ ചില്ലറത്തുട്ടുകൾ ശേഖരിക്കാൻ നിർദേശം നൽകുകയായിരുന്നു.

പള്ളി വികാരി ആൻഡ്രൂസ് പുത്തൻപറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ചില്ലറ ശേഖരണം.

എല്ലാ കുടുംബങ്ങളും ഈ രീതിയിൽ കാലിക്കുപ്പികളിൽ ചില്ലറത്തുട്ടുകൾ ശേഖരിച്ച് കൈമാറി.

കിട്ടിയ പണം ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനായി ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറയും അഡ്മിനിസ്‌ട്രേറ്റർ ഫാ. ആന്റണി തൈവീട്ടിലും ചേർന്ന് ഏറ്റുവാങ്ങി.

ചില്ലറശേഖരണ പദ്ധതിക്ക് ജോസഫ് ബേബി പള്ളിപ്പറമ്പിൽ, ജോമി ജോസഫ് പുളിംതറ, ജോൺ ബേബി ചൂതറപ്പള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറിൻ എത്തോതറ, ഫാ. നിഖിൽ ചക്കാലയ്ക്കൽ, ഫാ. ഷിനോജ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..