തൃക്കാക്കരയിലെ ജൈവമാലിന്യം ആദ്യം കുഴിച്ചുമൂടും, പിന്നെ തൂക്കിനൽകും


1 min read
Read later
Print
Share

കാക്കനാട് : തൃക്കാക്കരയിൽ ജൈവ മാലിന്യശേഖരണം ബുധനാഴ്ച പുനരാരംഭിക്കും.വീടുകൾ, സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും മാത്രമേ നഗരസഭ പഴയപോലെ മാലിന്യം ശേഖരിക്കൂ.തൃക്കാക്കരയിൽ കുന്നുകൂടിയ ജൈവ മാലിന്യം ശാസ്ത്രീയമായ രീതിയിൽ കുഴിയെടുത്ത് മൂടാനും ചെയർപേഴ്‌സൺ അജിത തങ്കപ്പൻ വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം തീരുമാനിച്ചു.

മാലിന്യം കുഴിച്ച് മൂടാൻ നഗരസഭ പരിധിയിലെ ഓരോ പ്രദേശങ്ങൾ കണ്ടെത്താൻ നാലംഗ കമ്മിറ്റിക്ക് രൂപം നൽകി. തൃക്കാക്കരയിലെ ജൈവ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ ഇത് സ്വകാര്യ ഏജൻസിക്ക് തൂക്കി നൽകാനാണ് തീരുമാനം.

ഇതിനായി ടെൻഡർ ക്ഷണിച്ച് പുതിയ ഏജൻസിയെ കണ്ടെത്തി കരാർ ഉറപ്പിക്കാൻ ഒരു മാസത്തോളമെടുക്കും. അതുവരെ=യാണ് കുഴിച്ചുമൂടൽ സംവിധാനമെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി.

കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കുറച്ച് നാളത്തേക്ക് മാലിന്യം ഇടാൻ അനുവദിക്കണമെന്ന അഭ്യർഥന കോർപ്പറേഷനും പിന്നാലെ മന്ത്രിയും തള്ളിയതിനെ തുടർന്നാണ് നഗരസഭയുടെ പുതിയ നീക്കം. നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു എന്നിവരടങ്ങിയ കമ്മിറ്റിയാണ് മാലിന്യം കുഴിച്ചുമൂടാനുള്ള സ്ഥലം കണ്ടെത്തേണ്ടത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..