കാക്കനാട് :സർക്കാരിൽ നിന്നു ലഭിക്കേണ്ട തുടർച്ചാനുമതി ഇല്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന മെട്രോ സ്ഥലമെടുപ്പ് ഓഫീസ്.
ഡെപ്യൂട്ടി കളക്ടറും രണ്ട് തഹസിൽദാർമാരുമുൾപ്പെടെ 40 ഓളം ജീവനക്കാരാണ് ഈ ഓഫീസിലുള്ളത്. കലൂരിൽ നിന്ന് കാക്കനാട്ടേക്ക് മെട്രോ ദീർഘിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് കൊച്ചി മെട്രോ റെയിൽ അധികൃതർക്ക് കൈമാറുന്ന നടപടികളാണ് നിലവിൽ ഓഫീസിൽ നടക്കുന്നത്. ഇതിനിടെയാണ് മാർച്ച് മുതൽ ഓഫീസിന് തുടർച്ചാനുമതി നഷ്ടമായത്. കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി 2013 മുതൽ ഭൂമി ഏറ്റെടുത്ത് നൽകിയ വകയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ജില്ലാ ഭരണകൂടത്തിന് എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായി 200 കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്. ജില്ലാ ഭരണകൂടം കണക്കാക്കിയിട്ടുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ചെലവാണ് 200 കോടി രൂപ. ഈ തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ നിരവധി തവണ കെ.എം.ആർ.എല്ലിന് കത്ത് നൽകിയെങ്കിലും തുക അടച്ചില്ല.
ഇതോടെ മെട്രോ സ്ഥലമെടുപ്പ് ഓഫീസിലെ തുടർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പ് റദ്ദാക്കുകയായിരുന്നു.ഓഫീസ് പ്രവർത്തനാനുമതി നൽകി ശമ്പളം അനുവദിച്ചില്ലെങ്കിൽ അടുത്ത ദിവസം മുതൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് വിവിധ സർവീസ് സംഘടനകളും വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..