കാക്കനാട് : ബസ് സ്റ്റോപ്പിനു സമീപം അസി. കളക്ടറുടെ ഔദ്യോഗിക കാർ നിർത്തിയിട്ടു. പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിൽ ഉരസിക്കൊണ്ട് മുന്നിൽ കൊണ്ടുപോയി വട്ടംെവച്ചു. കാറിന്റെ കണ്ണാടിയും ഉടഞ്ഞു. സംഭവമറിഞ്ഞ എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ബസ് ഡ്രൈവറെയും ഉടമയെയും പൊക്കി. ശിക്ഷയായി ആർ.ടി.ഒ.യുടെ ചേംബറിലിരുത്തി മോട്ടോർ വാഹന വകുപ്പ് നിയമത്തെ കുറിച്ചുള്ള പുസ്തകം മുഴുവൻ വായിപ്പിച്ചു. മുൻ ജോയിന്റ് ആർ.ടി.ഒ. ആദർശ് കുമാർ രചിച്ച 86 പേജുള്ള 'കഥയിലൂടെ കാര്യം' എന്ന പുസ്തകമാണ് വായിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇടപ്പള്ളി ബൈപ്പാസ് ബസ് സ്റ്റോപ്പിനു സമീപമാണ് സംഭവം. എറണാകുളം അസി. കളക്ടർ ഹർഷിൽ ആർ. മീണയുടെ ഔദ്യോഗിക വാഹനം ഈ സ്റ്റോപ്പിനു സമീപം നിർത്തിയിരുന്നു. ഇതുവഴി വന്ന എറണാകുളം-വരാപ്പുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ് മാർഗതടസ്സം സൃഷ്ടിച്ചെന്ന പേരിൽ കാറിന് പിന്നിലെത്തി ഹോണടിച്ചു. അസി. കളക്ടറുടെ ഡ്രൈവർ വാഹനം മുന്നോട്ട് കയറ്റി നിർത്തി. വീണ്ടും ഹോണടിച്ചുകൊണ്ട് ബസ് കാറിൽ ഉരസിക്കൊണ്ട് മുന്നിൽ നിർത്തുകയായിരുന്നു. പരാതിയില്ലാത്ത സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിക്കാതെ പുസ്തകം വായിക്കുന്ന ശിക്ഷ നൽകിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..