ജില്ലാ ആസൂത്രണ സമിതി : 84 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം


1 min read
Read later
Print
Share

മാലിന്യ സംസ്‌കരണത്തിനായി 157 കോടി രൂപയുടെ പദ്ധതികൾ

കാക്കനാട് : ജില്ലയിലെ 84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം. 13 ബ്ലോക്ക് പഞ്ചായത്തുകൾ, 12 മുനിസിപ്പാലിറ്റികൾ, 58 ഗ്രാമപ്പഞ്ചായത്തുകൾ, കൊച്ചി കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പിൽഓവർ ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതിക്കാണ് അംഗീകാരം.

ജില്ലയിൽ ശുചിത്വ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 1,078 പ്രോജക്ടുകളിലായി 157.83 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.

സ്ഥലമില്ലാത്ത ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് കെട്ടിടം നിർമിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് യോഗത്തിൽ നിർദേശം നൽകി. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ എറണാകുളം ജില്ലാ പഞ്ചായത്തിനെ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ കളക്ടർ പുരസ്കാരം നൽകി ആദരിച്ചു.

ഇതുകൂടാതെ 2022-23 വാർഷിക പദ്ധതി വിനിയോഗത്തിൽ 100 ശതമാനം നേട്ടം കൈവരിച്ച പാലക്കുഴ, മാറാടി പഞ്ചായത്തുകൾ, 2021-22 ലെ സ്വരാജ് ട്രോഫിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്ത മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിനും ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള അംഗീകാരം നേടിയ രായമംഗലം പഞ്ചായത്തിനും ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അംഗീകാരം നേടിയ പാലക്കുഴ ഗ്രാമപ്പഞ്ചായത്തിനുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.

യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ എം.എസ്. മാധവിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. ഫാത്തിമ, റിസർച്ച് ഓഫീസർ പി.ബി. ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..