പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
ഇന്ത്യയിലെ 50,000-ത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മഞ്ചേരി, മലപ്പുറം എന്നിവയുടെ സാധ്യത പരിശോധിക്കാൻ ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ നഗരങ്ങളിൽ അവസാനിക്കുന്നവിധത്തിൽ ഓരോ പുതിയ തീവണ്ടിപ്പാതകൾ, നിലവിലെ പാതയിൽനിന്ന് പരിഗണിച്ചാൽ അവ സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാകില്ല. അതേസമയം, നിർദിഷ്ട ശബരിപാതയുടെ രണ്ടാം ഘട്ടമായി എരുമേലി-പുനലൂർ-നെടുമങ്ങാട് -കഴക്കൂട്ടം പാതയും തീരദേശപാതയായി ഇടപ്പള്ളി കൊടുങ്ങല്ലൂർ-ഗുരുവായൂർ-തിരുനാവായ പാതയും ഷൊർണൂർ ഒഴിവാക്കിക്കൊണ്ടുള്ള ഫറോക്ക് -അങ്ങാടിപ്പുറം-ഒറ്റപ്പാലം പാതയും പരിഗണിക്കുകയാണെങ്കിൽ അവയെല്ലാം ഓരോ ബദൽപാതകളായി മാറും. അതത് പ്രദേശങ്ങളിൽ ഉള്ളവർക്കുപുറമേ നിലവിലുള്ള യാത്രികർക്കും ഈ പാതകൾ പ്രയോജനപ്പെടും.
കേരളസർക്കാരും ജനപ്രതിനിധികളും പൊതുസമൂഹവും ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..