പാണൻകണ്ടി രാമകൃഷ്ണൻ, ബാലുശ്ശേരി
ലഹരിയുടെ ചോരപ്പാടുകളിലൂടെ ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർ പകർത്തിയ ലഹരിയുടെ ചോരപ്പാടുകൾ ഉയർത്തുന്ന ആശങ്ക അപകടമണിയാണ് മുഴക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് വർത്തമാനസമൂഹത്തിൽ ഒരുവിഭാഗം ലഹരിയിൽ ആറാടിക്കൊണ്ടിരിക്കുന്നത്. സിറിഞ്ചും സൂചിയും മാരകപൊടികളും ജീവിതത്തിന്റെ ഭാഗമാക്കി സ്വയം നാശത്തിന്റെ പടുകുഴിതോണ്ടുമ്പോൾ മാതൃഭൂമി വരച്ചിട്ട ലഹരിയുടെ നേർച്ചിത്രമെങ്കിലും വിലയിരുത്തി പ്രസ്താവനയും ലഹരിവിരുദ്ധ പ്രതിജ്ഞയിലും കാലം കഴിച്ചുകൂട്ടുന്ന അധികൃതർ നിസ്സംഗത കൈവിട്ട് ഉണർന്നെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..