എൻ.കെ. വിജയൻ, കിഴക്കമ്പലം
താനൂരിലെ ദാരുണ ബോട്ടപകടത്തിനുത്തരവാദികളായവരെ കണ്ടെത്താൻ വിപുലമായ അന്വഷണമൊന്നും ആവശ്യമില്ല. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത ജനപ്രിയ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരാണു പ്രതിക്കൂട്ടിൽ. സ്വാഭാവികമായും രാഷ്ട്രീയരംഗത്തുള്ളവർ തടിയൂരും. പിടിപാടില്ലാത്ത ചെറിയ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും. ശിക്ഷ ആർക്കെങ്കിലും കൊടുക്കണമല്ലോ. തീരാക്കണ്ണീരുമായി കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ നൊമ്പരം നെഞ്ചുപിളർക്കുന്നതാണ്. ഇക്കാര്യത്തിൽ ഏക ആശ്വാസം ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളുമാണ്. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം ജഡ്ജിമാരുടെ ഉറക്കം കെടുത്തുകയാണ് എന്ന പ്രസ്താവനയിൽ നാടിന്റെ മൊത്തം വേദനയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..