എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
കൊച്ചി പുറംകടലിൽ കപ്പലിൽനിന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ മൊത്തം മൂല്യം 25000 കോടിയിൽപ്പരം വരുമെന്ന കണ്ടെത്തൽ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഒറ്റതവണതന്നെ ഇത്രയും കോടികൾ വരുന്ന ലഹരിമരുന്നുകളാണ് കടത്തുന്നതെങ്കിൽ ഇതിനകം എത്രയോ ലക്ഷക്കണക്കിന് കോടികളുടെ ലഹരിവസ്തുക്കൾ നമ്മുടെ രാജ്യം മുഴുവൻ വിതരണത്തിന് എത്തിക്കാണും എന്നു ചിന്തിക്കുമ്പോഴാണ് ഈ വിപത്തിന്റെ ആഴം മനസ്സിലാവുന്നത്.
പതിനായിരക്കണക്കിന് കോടികളുടെ ലഹരിമരുന്നുകൾ കേരളത്തിലും ഇതിനകം വിതരണം ചെയ്യപ്പെട്ടുകാണുമെന്ന് അനുമാനിക്കാം. ഇത്തരം ലഹരിമരുന്നു വിപണനത്തിന്റെ ബാക്കിപത്രമാണ് ഡോ. വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകത്തിലെത്തിനിൽക്കുന്നത്. സംസ്ഥാന പോലീസ് സംവിധാനം ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..