അഡ്വ. ടി.പി. അരുൺമേനോൻ, കൊടുങ്ങല്ലൂർ
കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്നതിനിടെ രോഗിയുടെ കുത്തേറ്റ് ഒരു യുവഡോക്ടറുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ട വാർത്തയും സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങളുംകൊണ്ട് ദിവസവും പത്രത്താളുകൾ നിറയുകയാണ്. ആതുരസേവകർക്കാവശ്യമായ സുരക്ഷാകാര്യങ്ങൾ നാം ദിവസവും ചർച്ചചെയ്യുമ്പോൾ ഗുജറാത്തിലെ വഡോദരയിൽനിന്നുള്ള ധീരവും എന്നാൽ, ദുഃഖകരവുമായ വാർത്ത ഇവിടെ ശ്രദ്ധേയമാകുന്നു. വഡോദരയിൽ ഒരു ഹിപ്പോയുടെ ആക്രമണത്തിൽപ്പെട്ട ക്യുറേറ്ററായ ഡോക്ടറുടെ ജീവൻ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ രക്ഷിച്ചു. പക്ഷേ, ഡോക്ടറുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഹിപ്പോയുടെ കടിയേറ്റ് ഗുരുതരപരിക്കേറ്റ് ചികിത്സയിൽക്കഴിഞ്ഞിരുന്ന വിമുക്തഭടൻകൂടിയായ സുരക്ഷാ ജീവനക്കാരൻ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ എങ്ങനെയാണ് അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ടതെന്നത്, ഈ സുരക്ഷാജീവനക്കാരന്റെ ധീരമായ മരണം നമ്മെ ഓർമപ്പെടുത്തുന്നു. നന്മയുള്ള ആ മനുഷ്യന് ആദരാഞ്ജലികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..