ഡോ. ബാബുരാജൻ നല്ലൂരങ്ങാടി, ചേലേമ്പ്ര, മലപ്പുറം
കേരളത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. അതിൽ നന്നായി പരീക്ഷയെഴുതിയിട്ടും മൂല്യനിർണയം ചെയ്തവരുടെ ശ്രദ്ധക്കുറവോ സൂക്ഷ്മതയില്ലായ്മയോ കൊണ്ട് സ്കോർ കുറഞ്ഞു എന്നുവിചാരിക്കുന്ന കുട്ടികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കണമെങ്കിൽ എസ്.എസ്.എൽ.സി.ക്ക് പേപ്പർ ഒന്നിന് 400 രൂപയും ഹയർ സെക്കൻഡറിയിൽ 500 രൂപയുമാണ് നിലവിലുള്ള തുക. എന്തിനാണ് ഇത്രയും തുക വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. തീർച്ചയായും, താൻ നന്നായി എഴുതിയിട്ടും മാർക്ക് കുറഞ്ഞല്ലോ എന്നു ഖേദിക്കുന്ന വിദ്യാർഥികളായിരിക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നത്. അത് വിദ്യാർഥികളുടെ അവകാശവുമാണ്. എന്നിട്ടും ഇത്രയധികം തുക ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ് എന്തിനു മുതിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..