വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം പുനഃസ്ഥാപിക്കണം


അനിൽ, നെയ്യാറ്റിൻകര

വെള്ളക്കാർഡുകാരുടെ റേഷനരി രണ്ടുകിലോ കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണ്. വെള്ളക്കാർഡുകാർക്ക് കിട്ടിക്കൊണ്ടിരുന്ന അരലിറ്റർ മണ്ണെണ്ണ നിർത്തിയിട്ട് കുറെ മാസങ്ങളായി. കഴിഞ്ഞമാസം ആട്ടയും കിട്ടിയില്ല. ആട്ടയും ഇനി സ്ഥിരമായി നിർത്തുമായിരിക്കും. മഞ്ഞക്കാർഡുകാർക്ക് 30 കിലോ അരിയും നാലുകിലോ ഗോതമ്പും സൗജന്യമായി കൊടുക്കുന്നതിനോടൊപ്പം കേന്ദ്രസർക്കാർ പദ്ധതിപ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരിയും സൗജന്യമായി കൊടുക്കുന്നുണ്ട്. അതൊക്കെ നല്ലകാര്യങ്ങൾതന്നെ. പക്ഷേ, വെള്ളക്കാർഡുകാർക്ക് 11 രൂപ പ്രകാരം ആകെ കിട്ടിക്കൊണ്ടിരുന്ന 10 കിലോ അരിയിൽ ഇപ്പോൾ രണ്ടുകിലോ കുറച്ചത് പക്ഷപാതപരമായി. ഓണക്കിറ്റ് വിതരണത്തിനുപകരം വെള്ളക്കാർഡുകാർക്ക് നാമമാത്രമായെങ്കിലും നേരത്തേ കിട്ടിക്കൊണ്ടിരുന്ന സൗജന്യമല്ലാത്ത റേഷൻവിഹിതം പുനഃസ്ഥാപിക്കാൻവേണ്ട നടപടികൾ കൈക്കൊള്ളണം.

Content Highlights: peoplesvoice

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..