വന്നോളൂ... : വിമാനപ്പാറയിലേക്ക്


1 min read
Read later
Print
Share

Caption

കലഞ്ഞൂർ: കാഴ്ചകൾക്കായി കാടിന്റെ വന്യതയും പ്രകൃതിയുടെ സൗന്ദര്യവും ഒത്തുചേർന്ന വിമാനപ്പാറയിലേക്ക് പോന്നോളു.

കല്ലേലിയിലെ കാട് കടന്നാണ് പരന്ന് കിടക്കുന്ന കല്ലേലിയിലെ വിമാനപ്പാറയെന്ന് പ്രദേശവാസികൾ വിളിക്കുന്ന പ്ലെയിൻപാറ. വർഷങ്ങൾക്ക് മുൻപ് ഹാരിസൺ എസ്റ്റേറ്റിലേക്ക് തുരിശടിക്കാൻ എത്തിയിരുന്ന ഹെലികോപ്റ്ററുകൾ ഇറങ്ങിയിരുന്ന പാറയ്ക്ക് പ്ലെയിൻ പാറയെന്ന് നാട്ടുകാർ പേരിട്ടു. അന്ന് ഹെലികോപ്റ്ററുകൾ ഇറങ്ങിയ സ്ഥലം ഇപ്പോഴും ഇവിടെ തെളിഞ്ഞ് കിടപ്പുണ്ട്.

മഴക്കാഴ്ചയും മഞ്ഞിന്റെ സൗന്ദര്യവും

പ്ലെയിൻ പാറയിലേക്ക് എത്തുന്ന സഞ്ചാരികൾ പറയുന്നത് ചെറുമഴയുള്ളപ്പോൾ ഇവിടേക്ക് എത്തുന്നതാണ് നല്ലതെന്നാണ്. മഴക്കാഴ്ചയും ഒപ്പം മഞ്ഞിന്റെ സൗന്ദര്യവും ആവോളം ആസ്വദിക്കാം.

വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്ലെയിൻ പാറയിൽനിന്ന് നോക്കിയാൽ വിദൂരതയിലെ മലമടക്കുകളിലെ കാഴ്ചകളും മനോഹരമാണ്. അടുത്ത സമയത്ത് നിരവധി കൂട്ടായ്മകൾ അവരുടെ ഒരു ദിനയാത്രയ്ക്ക് കോന്നി കല്ലേലി റൂട്ടാണ് തിരഞ്ഞെടുക്കുന്നത്. കോന്നി എലിയറയ്ക്കൽ വഴിയും മുറിഞ്ഞകൽ-അതിരുങ്കൽ-കുളത്തുമൺ വഴിയും ഇവിടെ എത്താം.

ഒരുദിവസയാത്ര

ഒരു ദിനത്തിന്റെ സന്തോഷം നുകരാൻ യാത്ര പോകുന്നവർക്ക് നല്ലൊരു റൂട്ടാണ് കല്ലേലി വഴിയുള്ളത്. കാട് കണ്ടറിഞ്ഞ് പ്ലെയിൻ പാറയിലും കുളത്തുമൺ-കല്ലേലി റൂട്ടിലെ ചെളിക്കുഴി വെള്ളച്ചാട്ടവും കല്ലേലി ഊരാളി അപ്പൂപ്പൻകാവും അച്ചൻകോവിലാറും കണ്ട് അച്ചൻകോവിൽ ക്ഷേത്രംവരെ യാത്ര ചെയ്യാം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..