85 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ


1 min read
Read later
Print
Share

അടിമാലി : ഭൂമി കച്ചവടത്തിൽ ലാഭംനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ. ആനച്ചാൽ പാറയ്ക്കൽ ഷിഹാബ് (41) ആണ് ശനിയാഴ്ച വൈകീട്ട് ആറോടെ ആനച്ചാലിൽനിന്നു അറസ്റ്റിലായത്.

കഴിഞ്ഞ 19-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോട്ടൽ വ്യവസായി കരമന കുന്നപ്പിള്ളിൽ ബോസിനെയാണ് ഭൂമി കുറഞ്ഞവിലയിൽ വാങ്ങിനൽകാം എന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം തട്ടിയെടുത്തത്. പള്ളിവികാരിയുടെ ഭൂമി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ബോസിനെ ആനച്ചാലിൽ എത്തിക്കുകയായിരുന്നു. പണവുമായി എത്തിയ ബോസിനെ എട്ടംഗസംഘം തന്ത്രത്തിൽ കുടുക്കി പണം തട്ടുകയായിരുന്നു.

പണം തട്ടിയെടുക്കാൻ നേതൃത്വം നൽകിയത് ഷിഹാബാണ്. ഇയാളുടെ വീട്ടിൽ നിന്നു രണ്ടര ലക്ഷം രൂപയും, തട്ടിയെടുത്ത പണംകൊടുത്ത് വാങ്ങിയ എട്ട് പവൻ സ്വർണവും കണ്ടെത്തി.

കേസിൽ രണ്ടാംപ്രതിയായ തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി.കൈമളിനെ (38) കഴിഞ്ഞദിവസം അടിമാലി പോലീസ് അറസ്റ്റുചെയ്തിരുന്നു. കൊല്ലം, ഈരാറ്റുപേട്ട, തിരുവനന്തപുരം മേഖലയിൽ ഉള്ളവരാണ് മറ്റ് പ്രതികൾ. തട്ടിയെടുത്ത പണത്തിൽ കൂടുതലും കൊണ്ടുപോയത് ഇനി പിടികൂടുവാനുള്ളവരിൽനിന്നാണ്. ഷിഹാബിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..