തലശ്ശേരി ഇരട്ടക്കൊല: രണ്ട്‌ പ്രതികൾക്ക് ജാമ്യം


1 min read
Read later
Print
Share

തലശ്ശേരി : തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ രണ്ട് പ്രതികൾക്ക് അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു. ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട് പി. അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

കേസിൽ ഏഴ് പ്രതികൾക്കെതിരേ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ അന്വേഷണസംഘം കുറ്റപത്രം നൽകി. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവ് ത്രിവർണയിൽ പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബർ 23-ന് വൈകിട്ട് തലശ്ശേരി സഹകരണ ആസ്പത്രിക്ക്‌ സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതി നിട്ടൂർ വെള്ളാടത്തിൽ ഹൗസിൽ പി. സുരേഷ്ബാബു എന്ന പാറായി ബാബുവിനെ (47) രക്ഷപ്പെടാൻ സഹായിച്ചത് ആറ്, ഏഴ് പ്രതികളാണ്. വാഹനം നൽകുകയും കുറ്റം ചെയ്‌തെന്നറിഞ്ഞിട്ടും കൂടെ സഞ്ചരിക്കുകയും ചെയ്തു. ഒന്നാംപ്രതിയുമായി ഫോണിൽ പലതവണ ബന്ധപ്പെടുകയും ചെയ്തുവെന്നതാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തേ മൂന്നുതവണ കോടതി തള്ളിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..