തലശ്ശേരി : തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ അഞ്ചാം പ്രതി പിണറായി പടന്നക്കര വാഴയിൽ സുജിത്ത് കുമാറിന്റെ (45) ജാമ്യാപേക്ഷ അഡിഷണൽ ജില്ലാ കോടതി (ഒന്ന്) തള്ളി. 2022 നവംബർ 25-ന് അറസ്റ്റിലായ സുജിത്ത്‌കുമാർ റിമാൻഡിലാണ്. സുജിത്ത്കുമാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഫ്.ഐ.ആറിൽ പേരില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
സംഭവസ്ഥലത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സുജിത്ത്കുമാർ ഉള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട് പി.അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38) എന്നിവർക്ക് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചു.
നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് ത്രിവർണയിൽ പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബർ 23-ന് തലശ്ശേരി സഹകരണ ആസ്പത്രിയ്ക്ക് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..