തലശ്ശേരി : പിണറായിപ്പെരുമ സർഗോത്സവം എപ്രിൽ ഒന്നുമുതൽ 14 വരെ പിണറായിയിൽ നടക്കും. ഒന്നിന് പിണറായി കൺവെൻഷൻ സെന്ററിൽ ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗത്തോടെ സർഗോത്സവം തുടങ്ങും. രണ്ടുമുതൽ ഏഴുവരെ കെ.പി.എ.സി., സംഘചേതന എന്നിവ ആറ് നാടകങ്ങൾ അവതരിപ്പിക്കും.
എട്ടുമുതൽ 14 വരെ മെഗാമേളയിൽ നടിമാരായ ശോഭന, നവ്യാ നായർ, സിനിമാപിന്നണിഗായകൻ എം.ജി. ശ്രീകുമാർ, നടൻ വിനീത് ശ്രീനിവാസൻ, മ്യൂസിക്കൽ ബാൻഡുമായി ഹരിശങ്കർ എന്നിവർ പരിപാടികൾ അവതരിപ്പിക്കും. നാലുമുതൽ 14 വരെ പുഷ്പ,ഫല, കാർഷിക, വ്യാവസായിക, ശാസ്ത്രപ്രദർശനം നടക്കും.
അഞ്ചിന് കാവ്യസായാഹ്നം. ഏഴിന് തെരുവോര ചിത്രസംഗമത്തിൽ 50 ചിത്രകാരൻമാർ പങ്കെടുക്കും. എട്ടുമുതൽ 14 വരെ അഞ്ചരക്കണ്ടിപ്പുഴയിൽ ജലോത്സവം. കയാക്കിങ്, വള്ളംകളി മത്സരം, ബോട്ടുസവാരി, വാട്ടർ സ്‌കൂട്ടർ എന്നിവയുണ്ടാകും. പിണറായി ടൗണിൽ തെരുവരങ്ങ് പരിപാടിയിൽ ചരട് കുത്തികോൽക്കളി, മുടിയേറ്റ്, നാടൻപാട്ട്, മാപ്പിളകോൽക്കളി, തെരുവുനാടകം, ചെണ്ടഫ്യൂഷൻ എന്നിവ അവതരിപ്പിക്കും.
മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 14-ന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പെരുമയുടെ പ്രചാരണാർഥം മാർച്ച് 19-ന് 6.30-ന് തലശ്ശേരി കടൽപ്പാലത്തിന് സമീപം ബൈസിക്കിൾ റൈഡ് സബ് കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്യും.
പിണറായിൽ സമാപനം 9.30-ന് എ.എസ്.പി. അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്യും. 29-ന് മണ്ഡലത്തിൽ ഫ്ളാഷ്‌മോബ് പര്യടനം നടത്തും. 31-ന് രാത്രി കണ്ണൂർ പോലീസ് ടർഫിൽ പെരുമ സംഘാടകസമിതി ടീമും കണ്ണൂർ പ്രസ്‌ക്ലബ് ടീമും സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തും. സംഘാടകസമിതി ചെയർമാൻ കക്കോത്ത് രാജൻ, കൺവീനർ ഒ.വി. ജനാർദനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.ടി. ദാസൻ, പെരുമ ജോ. കൺവീനർ അഡ്വ. വി. പ്രദീപൻ, ടി.പി. രാജീവൻ, പ്രൊഫ. കെ. ബാലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..