ചാല : ചാല ഭഗവതിക്ഷേത്രം പൂരോത്സവം 28-ന് രാത്രി ഒൻപതിന് കൊടിയേറും. ക്ഷേത്രം തന്ത്രി കാട്ടുമാടം നമ്പൂതിരിപ്പാട് മുഖ്യ കാർമികനാകും. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് പ്രസാദസദ്യ, വൈകിട്ട് മൂന്നിന് ചാക്യാർകൂത്ത്, 5.30-ന് ഇരട്ട തിടമ്പെഴുന്നള്ളത്ത്, 7.30-ന് അമ്മൂലമ്മ സന്നിധാനത്തിലേക്ക് എഴുന്നള്ളത്ത്, ക്ഷേത്ര കിഴക്കേനടയിൽ രാത്രി 7.30 മുതൽ കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഏപ്രിൽ രണ്ടിന് രാത്രി 10-ന് പടിഞ്ഞാറേ നടയിൽ കളത്തിലരിയും പാട്ടും. ഏപ്രിൽ മൂന്നിന് രാത്രി 8.30-ന് അമ്മൂലമ്മ സന്നിധാനത്തിൽ കൂടിപ്പിരിയൽ ചടങ്ങ്. രാത്രി 10-ന് ക്ഷേത്ര കിഴക്കേ നടയിൽ അരി എതിരേൽപ്പ്, ഗ്രാമപ്രദക്ഷിണം, രാത്രി 11-ന് പള്ളിവേട്ട. 12-ന് ക്ഷേത്രപ്രദക്ഷിണം. ഏപ്രിൽനാലിന് രാവിലെ ഒൻപതിന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. തുടർന്ന് കൊടിയിറക്കൽ, ഉച്ചക്ക് ഒന്നിന് ആറാട്ട് സദ്യ, രാത്രി ഏഴിന് ഭക്തി ഗാനമേള, ഒൻപതിന് ഇരട്ട തിടമ്പെഴുന്നള്ളത്ത്, ഉത്സവ സമാപനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..