കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് അനധികൃത ഭൂമികൈയേറ്റം തടയണം-കൊട്ടിയൂർ മഹാദേവ സേവാസമിതി


1 min read
Read later
Print
Share

മട്ടന്നൂർ : കൊട്ടിയൂർ ക്ഷേത്രപരിസരത്ത് ദേവസ്വം ഭൂമി ഉത്സവസമയത്ത് വ്യക്തികളും സംഘടനകളും അനധികൃതമായി കൈയേറി ധനസമ്പാദനം നടത്തുന്നത് തടയണമെന്ന് കൊട്ടിയൂർ മഹാദേവസേവാസമിതി യോഗം ആവശ്യപ്പെട്ടു. ഇതുമൂലം ദേവസ്വത്തിന് ഭീമമായ ധനനഷ്ടം ഉണ്ടാകുകയാണ്. ദേവസ്വം ഭൂമി ദേവസ്വത്തിന്റെ താത്‌പര്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേവസ്വം ഇൻഫർമേഷൻ ഡസ്കിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ നിയോഗിക്കണം. കൊട്ടിയൂരിൽ മന്ദംചേരിയിലും ബാവലിപ്പുഴയുടെ തീരത്തും ആവശ്യമായ ശൗചാലയങ്ങൾ സജ്ജീകരിക്കണം. മാലിന്യനിർമാർജനം കാര്യക്ഷമമായി നിർവഹിക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

കൊട്ടിയൂർ മഹാദേവസേവാസമിതി പ്രസിഡന്റ് എം.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ. നാരായണൻ, ട്രഷറർ എൻ.പി. പ്രമോദ്, കെ.സി. സോമൻ നമ്പ്യാർ, വി.സി. ശശീന്ദ്രൻ നമ്പ്യാർ, ജോവാൻ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..