റോളറിന് പകരം റോഡുറപ്പിക്കാന്‍ ജീപ്പ്; കരാറുകാരനെതിരെ പരാതി, ഗുണനിലവാരക്കുറവില്ലെന്ന് കണ്ടെത്തല്‍


1 min read
Read later
Print
Share

പൂത്തുരടുക്കം-മാവുങ്കാൽ പഞ്ചായത്ത് റോഡ് ജീപ്പ് ഉപയോഗിച്ച് ഉറപ്പിക്കുന്നു | Photo: Screengrab

രാജപുരം: നവീകരണത്തിന്റെ ഭാഗമായി റോഡ് ടാറിട്ട് ഉറപ്പിക്കാൻ റോഡ് റോളറിന് പകരം ഉപയോഗിച്ചത് ജീപ്പ്. കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരേ പരാതിയുമായി നാട്ടുകാർ.

പനത്തടി പഞ്ചായത്തിലെ പൂത്തുരടുക്കം-മാവുങ്കാൽ പഞ്ചായത്ത് റോഡ് ടാറിടുന്നതിനിടയിലാണ് കരാറുകാരൻ റോഡ് ഉറപ്പിക്കുന്ന റോളറിന് പകരം ജീപ്പ് ഉപയോഗിച്ചത്. അത് സമൂഹമാധ്യമങ്ങളിൽ വീഡിയോ സഹിതം പ്രചരിച്ചിരുന്നു

പഞ്ചായത്ത് അസി. എൻജിനിയർ, ഓവർസിയർ എന്നിവരുടെ അനാസ്ഥയാണ് കരാറുകാരൻ പ്രവൃത്തിയിൽ കൃത്രിമം കാണിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

അസി. എൻജിനിയറുടെ നേതൃത്വത്തിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് പുത്തൂരടുക്കം-മാവുങ്കാൽ റോഡിൽ 340 മീറ്റർ ഭാഗത്തെ റോഡ് നവീകരണം തുടങ്ങിയത്. തുടക്കത്തിൽത്തന്നെ കരാറുകാരൻ നടത്തിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയും അഞ്ച് മീറ്റർ ഭാഗത്തെ ടാറിടൽ അധികൃതർ വീണ്ടും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: kasaragod road works jeep instead of road roller

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..