നീലേശ്വരം : മഴക്കാല രോഗങ്ങളെ തുടർന്ന് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ വൈകുന്നേരങ്ങളിൽ താത്കാലിക ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ നീലേശ്വരം നഗരസഭ തീരുമാനിച്ചു.
നഗരസഭാപ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന മുഖ്യ സർക്കാർ ആസ്പത്രിയാണിത്.
അതിരാവിലെ മുതൽ രോഗികളെത്തുന്നത് കാരണം ഡോക്ടർമാരുടെ ജോലിഭാരം വർധിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് ശേഷം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചത് കാരണമാണ് ഒരു ഡോക്ടറെ നിയമിക്കാനുള്ള തീരുമാനമെടുത്തത്.
ഇവിടെ നേരിടുന്ന ഡോക്ടർമാരുടെയും മരുന്നിന്റെയും ക്ഷാമം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..