പൊയിനാച്ചി : സേനയുടെ മനോവീര്യം തല്ലിക്കെടുത്തുന്ന പ്രവൃത്തി ചെയ്യുന്നവരെ പോലീസിൽ സംരക്ഷിക്കാനോ ഉൾക്കൊള്ളാനോ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബേക്കൽ സബ് ഡിവിഷണൽ ഓഫീസ്, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ, കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ എന്നിവയ്ക്കായി നിർമിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു.
സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചുവരികയാണ്. കൺട്രോൾ റൂമിലുള്ളവർക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും 24 മണിക്കൂറും സ്റ്റേഷനുകളുടെ പ്രവർത്തനം ഇതിലൂടെ നിരീക്ഷിക്കാനാകും. പോലീസിന്റെ വാക്കും പ്രവൃത്തിയും മികച്ചതായില്ലെങ്കിൽ അത് സേനയ്ക്ക് പേരുദോഷമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ വീഡിയോ കോൺഫറൻസിലൂടെ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ചട്ടഞ്ചാലിലും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. കാസർകോട്ടും നടന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാപോലീസ് മേധാവി ഡോ. വൈഭവ് സക്സേനയും ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..