പൊയിനാച്ചി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങുകൃഷിയുള്ള ജില്ലയിൽ കവുങ്ങിന് പടരുന്ന അജ്ഞാതരോഗത്തെപ്പറ്റി പഠിക്കാൻ പ്രത്യേക ശാസ്ത്രസംഘത്തെ നിയോഗിച്ച് രോഗപ്രതിരോധത്തിന് അടിയന്തരനടപടി ഉണ്ടാക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. കൃഷിമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. അതിർത്തിസംസ്ഥാനമായ കർണാടകയിൽനിന്നാണ് ജില്ലയിലെ കവുങ്ങുകളിലേക്ക് രോഗം പടർന്നതെന്ന് സംശയിക്കുന്നു. കവുങ്ങിന്റെ ഇലകൾക്ക് മഞ്ഞനിറം ബാധിച്ച് ക്രമേണ കവുങ്ങ് തന്നെ പൂർണമായി ഉണങ്ങിനശിക്കുന്ന സ്ഥിതിയാണ്. ഒരു തോട്ടത്തിൽ മാത്രം മരുന്ന് തെളിച്ചാൽ രോഗം ശമിക്കുന്നില്ല. അടയ്ക്കക്ക് വില കൂടുതൽ ലഭിക്കുന്ന അവസരത്തിൽ ഇത് കർഷകരിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിഷയം ഗൗരവമായി കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ. അഭ്യർഥിച്ചു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..