പൊയിനാച്ചി : നാലുവയസുകാരി സാൻവി പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. നമ്മൾ കൈകോർത്താൽ നിഷ്കളങ്കമായ ആ പുഞ്ചിരി കാക്കാം. ജന്മനാ ബീറ്റ തലസീമിയ മേജർ എന്ന മാരകരോഗം പിടിപ്പെട്ട സാൻവിയ്ക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. അരക്കോടിയോളം രൂപ ചെലവുവരും.
പെരിയാട്ടടുക്കം മുനിക്കൽ ബങ്ങാട് റോഡിലെ രാധാകൃഷ്ണന്റെയും പുഷ്പാവതിയുടെയും മകളാണ് സാൻവി. രക്തകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് ബീറ്റ തലസീമിയ. ലക്ഷത്തിൽ ഒരാളിൽമാത്രം കണ്ടുവരുന്ന രോഗം. മജ്ജ മാറ്റിവെക്കൽ മാത്രമാണ് ഇതിന് പ്രതിവിധി. ബെംഗളൂരുവിലാണ് നിലവിൽ ചികിത്സ നടത്തുന്നത്.
സാൻവിക്കായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായ കമ്മിറ്റി രൂപവത്കരണ യോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനംചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷനായി. ഭാരവാഹികൾ: എം.കുമാരൻ (ചെയ.), വാർഡംഗം പ്രസീത, ബാബു പനയാൽ (വൈസ് ചെയ.), നാരായണൻ ഈലടുക്കം (കൺ.), ടി.മുഹമ്മദ് കുഞ്ഞി (ഖജാ.).
കേരള ഗ്രാമീൺ ബാങ്കിന്റെ പെരിയ ബസാർ ശാഖയിൽ കമ്മിറ്റി അക്കൗണ്ട് തുടങ്ങി. നമ്പർ: 4044210153522. IFSC KLGB0040442.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..