വലിയപറമ്പ് : ഉപ്പുവെള്ളം കയറി തെങ്ങുകൾ നശിക്കുകയും കുടിവെള്ളം മലിനമാവുകയും കരയിടിച്ചിൽ രൂക്ഷമാവുകയും ചെയ്ത വലിയപറമ്പ് പഞ്ചായത്തിലെ ഒരിയര ഭാഗങ്ങളിൽ നിലവിലുള്ള ഭിത്തിക്കുശേഷം വരുന്ന ഭാഗത്തുകൂടി ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇതുസംബസിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിവേദനം നൽകിയിരുന്നു. എം. രാജഗോപാലൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. ആഴക്കുറവ് മൂലം ബോട്ടുകൾക്കും മറ്റും ഉണ്ടാവുന്ന പ്രയാസം പരിഹരിക്കുവാൻ ഡ്രജ്ജിങ് നടത്താൻ 1.30 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയായതായി ഉൾനാടൻ ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..