കാസർകോട് : ബീച്ച് റോഡിൽ കെ.എസ്.ഐ.ഡി.സി.യുടെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാതൃകാ വ്യവസായ സമുച്ചയം നിർമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
പഴയ ആസ്ട്രൽ വാച്ചസ് സ്ഥിതിചെയ്തിരുന്ന ഈ സ്ഥലത്ത് കെ.എസ്.ഐ.ഡി.സി.ക്ക് 1.99 ഏക്കറാണുള്ളത്. അവിടെ ആരംഭിക്കുന്ന വ്യവസായങ്ങൾ വഴി 2025-ഓടെ ആയിരത്തോളം പേർക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി കിറ്റ്കോയെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ അടങ്കലും വിശദ പദ്ധതിരേഖയും തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷ്യ-കാർഷിക ഉത്പ്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളും പാക്കിങ്ങും തുടങ്ങിയ വ്യവസായ സംരഭങ്ങൾ തുടങ്ങുന്നതിനും അനുയോജ്യമായിട്ടാണ് കെട്ടിടം രൂപകൽപ്പനചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..