തച്ചങ്ങാട് ഗവ. ഹൈസ്കൂൾ എൽ.പി. വിഭാഗം വിദ്യാർഥികൾ ചെറുധാന്യങ്ങൾകൊണ്ടുള്ള പലതരം വിഭവങ്ങളുമായി വെള്ളിയാഴ്ച എത്തിയപ്പോൾ
തച്ചങ്ങാട് : ചെറുധാന്യങ്ങൾകൊണ്ട് രുചിയൂറും വിഭവങ്ങൾ ഒരുക്കി കുരുന്നുകൾ. തച്ചങ്ങാട് ഗവ. ഹൈസ്കൂളിലാണ് 301 വിഭവങ്ങളുമായി എൽ.പി. വിഭാഗം കുട്ടികളും അവരുടെ അമ്മമാരും ഒത്തുകൂടിയത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2023 മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന് മുന്നോടിയായാണ് മേള സംഘടിപ്പിച്ചത്.
കുട്ടികൾ വീടുകളിൽനിന്ന് ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക് തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ട് വിവിധയിനം ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ജ്യൂസ് തുടങ്ങിയവയും മേളത്തിലെത്തി. മുപ്പത് തരം പായസവുമുണ്ടായിരുന്നു. പ്രഥമാധ്യാപകൻ കെ. മനോജ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷനായി. പി.ടി.എ. അംഗങ്ങളായ സുരേഷ് തച്ചങ്ങാട്, വേണു അരവത്ത്, സീനിയർ അസിസ്റ്റന്റ് കെ. വിജയകുമാർ, ചെറുധാന്യ മേളയുടെ കോ ഓർഡിനേറ്റർ കെ. സുജിന, കെ. ഷൈനി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..