കാസർകോട് : ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ കേരളത്തിലെ സേവനങ്ങൾ ഫലപ്രദമാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു.
സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളുടെ പോർട്ടൽ വഴി ന്യൂനപക്ഷങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ധാരാളം വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല.
കാസർകോടും കോട്ടയവും അടക്കമുള്ള കേന്ദ്രങ്ങളിൽ എം.ബി.എ. കോഴ്‌സ് ഇല്ലാത്തതിനാൽ പല കുട്ടികളും കോഴ്‌സ് ചെയ്യാൻ ബുദ്ധിമുട്ടുകയാണ്.
സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷനുള്ള വെബ്സൈറ്റിൽ നെറ്റ് ബാങ്കിങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ദേശസാത്കൃത ബാങ്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന വിഷയവും പരിശോധിക്കണമെന്ന് എം.പി. സഭയിൽ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..