• വാഴക്കോട് നടന്ന തപസ്യ കലാസാഹിത്യവേദി ജില്ലാ സമ്മേളനം സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടപ്പാറ : കളക്ടറേറ്റ് വളപ്പിൽ കാനായി കുഞ്ഞിരാമൻ ഒരുക്കുന്ന ‘അമ്മയും കുഞ്ഞും’ ശില്പത്തിന്റെ ഭംഗി നശിപ്പിക്കുന്ന രീതിയിൽ നടത്തുന്ന കെട്ടിടനിർമാണം ഉപേക്ഷിക്കണമെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ വാർഷികസമ്മേളനം ആവശ്യപ്പെട്ടു.
സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി. കെ. ബാലചന്ദ്രൻ അധ്യക്ഷനായി. എ. വേലായുധൻ, പി.വി. കുഞ്ഞിക്കണ്ണൻ, ബാലൻ പരപ്പ, എ.ബി. സദാനന്ദൻ, ടി. ദിനേശൻ എന്നിവർ സംസാരിച്ചു. സംഘാടനാസമ്മേളനത്തിൽ എം.വി. ശൈലേന്ദ്രൻ അധ്യക്ഷനായി. തപസ്യ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് തബ്രായി, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ആദരണസഭ ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യമേഖലങ്ങളിൽ കഴിവ് തെളിയിച്ചവരെ സഭയിൽ ആദരിച്ചു. കവിയരങ്ങ്, എസ്. രമേശൻ നായർ സ്മൃതിഗീതങ്ങൾ, ഗാനസുധ, നൃത്തനൃത്ത്യങ്ങൾ, ഭഗവദ്‌ഗീത - രൂപകം , നാടൻപാട്ട്, തിരുവാതിരകളി, കൈകൊട്ടിക്കളി, ചിത്രപ്രദർശനം എന്നിവയും നടന്നു. ഭാരവാഹികൾ : കെ. ബാലചന്ദ്രൻ (പ്രസി.), ശ്രീനാഥ് കല്ലക്കട്ട, മേലത്ത് ചന്ദ്രശേഖരൻ (വർക്കിങ് ചെയ.), ടി. ദിനേശൻ കാഞ്ഞങ്ങാട് (ജന. സെക്ര.), എം. ജയകുമാർ, എ.കെ. മാധവൻ, വി.ജി. ശ്രീകുമാർ, രാംദാസ് വിഷ്ണുപുരം (സെക്ര.), വസന്തകുമാർ പുല്ലൂർ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..