പുതുമഴയിൽ... ഞായറാഴ്ച രാവിലെ കാസർകോട് നഗരത്തിൽ പെയ്ത മഴ നനയാതിരിക്കാൻ തലയിൽ ഷാൾ പുതച്ച് നടന്നുനീങ്ങുന്ന അമ്മയും മകളും. കറന്തക്കാട്ടുനിന്നുള്ള കാഴ്ച
കാസർകോട് : കരിങ്കല്ലിനെ പോലും ഉരുക്കുമെന്ന് തോന്നിക്കുന്ന കൊടുംചൂടിന് താത്കാലിക ആശ്വാസമായി കാസർകോട്ട് വേനൽ മഴ. ഞായറാഴ്ച രാവിലെ ഏഴോടെയാണ് കാസർകോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തത്. അരമണിക്കൂറോളം മഴ നീണ്ടു.
മഴപെയ്ത ദിവസമായതുകൊണ്ടുതന്നെ ഞായറാഴ്ച ചൂടും പൊതുവേ കുറവായിരുന്നു. മഴ തോർന്നിട്ടും ആകാശം മേഘാവൃതമായിരുന്നതിനാൽ വെയിലിന്റെ കാഠിന്യവും നഗരത്തിൽ കുറവായിരുന്നു. സാധരണഗതിയിലുള്ള അന്തരീക്ഷ താപനിലയും ഞായറാഴ്ചയുണ്ടായിരുന്നില്ല. വേനൽ കടുത്തതിന് ശേഷം 35-39 ഡിഗ്രി സെൽഷ്യസായിരുന്നു കാസർകോട്ടെ ശരാശരി താപനില. അത് 32 ഡിഗ്രി സെൽഷ്യസായി കുറഞ്ഞത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. വരും ദിവസങ്ങളിലും മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..