കാസർകോട് നഗരസഭയിലെ ഹരിതകർമസേനയ്ക്കുള്ള ഇ-ഓട്ടോയുടെതാക്കോൽകൈമാറ്റം ചെയർമാൻ വി.എം.മുനീർ നിർവഹിക്കുന്നു
കാസർകോട് : നഗരസഭയിൽ മാലിന്യനീക്കത്തിനായി ഹരിതകർമസേനാ പ്രവർത്തകർ ഓട്ടോയിലെത്തും. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് ഇ-ഓട്ടോകൾ നൽകിയത്.
നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഡിജിറ്റൽ സ്‌പ്രിങ് ബാലൻസും വിതരണം ചെയ്തു. ഇ-ഓട്ടോയുടെ വരവോടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള അജൈവമാലിന്യനീക്കം വേഗത്തിലാകും. ഡിജിറ്റൽ സ്‌പ്രിങ് ബാലൻസ് വഴി മാലിന്യത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനുമാകും.
മൂന്ന് ഇ-ഓട്ടോകളും 20 ഡിജിറ്റൽ സ്‌പ്രിങ് ബാലൻസും അജൈവമാലിന്യം ശേഖരിക്കുന്നതിന് 1500 അനുബന്ധനസാമഗ്രികളുമാണ് ഹരിതകർമസേനയ്ക്ക് കൈമാറിയത്.
നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആർ.റീത്ത, കെ.രജനി, കൗൺസിലർമാരായ സവിത, എം.ലളിത, ഡി.രഞ്ജിത, ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..