രാജപുരം : പനത്തടി പഞ്ചായത്തിലെ പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിന്റെ കൊലപാതകത്തിൽ ഭാര്യക്കൊപ്പം മകനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ്.
ബാബുവിന്റെ മരണത്തെത്തുടർന്ന് വെള്ളിയാഴ്ച തന്നെ ഭാര്യ സീമന്തിനിയെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവരുടെ മൂത്ത മകൻ സിബിനും (19) കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ മദ്യപിച്ചെത്തിയ ബാബുവും ഭാര്യയും തമ്മിൽ ഉച്ചവരെ വഴക്കായിരുന്നു.
വഴക്കിനിടെ മകൻ സുബിൻ ബാബുവിനെ എറിഞ്ഞുവീഴ്ത്തുകയും സീമന്തിനിയും സുബിനും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചെന്നുമാണ് ഇരുവരെയും ചോദ്യംചെയ്തതിൽനിന്ന് മനസ്സിലായതെന്ന് രാജപുരം ഇൻസ്പെക്ടർ കെ.കൃഷ്ണൻ പറഞ്ഞു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബാബുവിന്റെ തലയ്ക്കും വലതുചെവിയോടു ചേർന്നും കാലിനും ആഴത്തിൽ വെട്ടേറ്റ പാടുകളുണ്ടായിരുന്നു.
ഈ മുറിവുകളിലൂടെ രക്തം വാർന്നാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുള്ള കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..