രാജപുരം : പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടിൽ വാരിയെല്ലുകൾ പൊട്ടി ഹൃദയത്തിൽ തുളച്ചുകയറിയതാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്. ശരീരത്തിൽ 33 മുറിവുകളുണ്ട്.
വലതുചെവിയോടു ചേർന്നും കാലിനും ആഴത്തിൽ വെട്ടേറ്റ പാടുമുണ്ട്. മുറിവുകളിൽനിന്ന് രക്തം വാർന്നതും മരണ കാരണമായിരുന്നെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ടിലുണ്ടെന്ന് രാജപുരം ഇൻസ്‌പെക്ടർ കെ. കൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ ഭാര്യ സീമന്തനിയെ വെള്ളിയാഴ്ചയും മകൻ സിബിനെ ശനിയാഴ്ചയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി ബാബു വഴക്കിടാറുണ്ടായിരുന്നെന്നും ശല്യം സഹിക്കാനാവാതെ വന്ന സാഹചര്യങ്ങളിൽ ഭാര്യ സീമന്തനി പോലീസിൽ പരാതിയും നൽകാറുണ്ടായിരുന്നു.
വെള്ളിയാഴ്ചയും സമാനമായി മദ്യപിച്ചെത്തി രാവിലെമുതൽ ഉച്ചവരെ ബാബു സീമന്തനിയുമായി വഴക്കായിരുന്നു.
വഴക്കിനിടെ മകൻ സിബിൻ ബാബുവിനെ എറിഞ്ഞുവീഴ്ത്തുകയും നെഞ്ചിൽ ചവിട്ടുകയും തുടർന്ന് സീമന്തനിയും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നെന്നാണ് ചോദ്യംചെയ്യലിൽ മനസ്സിലായതെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.
ബോധരഹിതനായ ബാബുവിനെ സീമന്തനിയും സിബിനും സുഹൃത്തുക്കളും ചേർന്ന് പാണത്തൂരുള്ള ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..