പെരിയ : ശരീരം തളർന്നാലും മനസ്സ് തളരാതെ സമരരംഗത്ത് പോരാടുകയാണ് പെരിയ പുക്കളത്തെ കെ.വി. കുഞ്ഞിക്കണ്ണൻ. ദേശീയപാത വികസിക്കുമ്പോൾ അടിപ്പാത ഇല്ലാതായാൽ കുഞ്ഞിക്കണ്ണന് നഷ്ടമാകുന്നത് സൗഹൃദങ്ങളിലൂടെ ജീവിതത്തിന് ലഭിച്ച ഊർജമാണ്. പഞ്ചായത്ത് അംഗമായും പാർട്ടി നേതാവായും നാട്ടിൽ സക്രിയമായിരുന്ന കുഞ്ഞിക്കണ്ണന്റെ ശരീരം ആറുവർഷം മുൻപ് പെട്ടെന്ന് തളർന്നതോടെ ജീവിതം മാറിമറയുകയായിരുന്നു.
പൂർണമായും തളർന്ന ശരീരത്തെ ഇച്ഛാശക്തികൊണ്ടും തെറാപ്പിവഴിയും മാറ്റിയെടുക്കുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരുമായുള്ള നിരന്തര ബന്ധവും കുഞ്ഞിക്കണ്ണന് ആശ്വാസമായിരുന്നു. എന്നും രാവിലെയും വൈകിട്ടും ഊന്നുവടിയുടെ സഹായത്തോടെ പെരിയ ബസാറിലെത്തി സുഹൃത്തുക്കളെ കാണുന്നതാണ് തന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരകമായതെതെന്ന് ഇദ്ദേഹം പറയുന്നു.
അടിപ്പാത ഇല്ലാതെ വന്നാൽ കുഞ്ഞിക്കണ്ണന് തന്റെ സൗഹൃദങ്ങൾ നഷ്ടമാകും. കാലിന് തളർച്ചയുള്ളതുകൊണ്ട് വാഹനത്തിൽ കയറാനും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ അടിപ്പാതയ്ക്കായുള്ള സമരത്തിൽ എന്നും മുടങ്ങാതെ സമരപ്പന്തലിൽ കുഞ്ഞിക്കണ്ണനെത്തും. കഴിഞ്ഞ പതിമൂന്ന് ദിവസവും രാവിലെമുതൽ വൈകീട്ടുവരെ സമരപ്പന്തലിൽ ഇരിക്കും. കുഞ്ഞിക്കണ്ണന്റെ സാന്നിധ്യം ആവേശമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..