രാജപുരം : സംസ്ഥാന സർക്കാർ വർധിപ്പിച്ച കെട്ടിടനികുതിയും പെർമിറ്റ് അപേക്ഷാ ഫീസുകളും ഒഴിവാക്കാൻ കള്ളാർ പഞ്ചായത്തും തീരുമാനിച്ചു. ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സർക്കാരിനോട് ആവശ്യപ്പെടാനും ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ.നാരായണൻ അധ്യക്ഷനായിരുന്നു. വർധിപ്പിച്ച പെർമിറ്റ്, റഗുലറൈസേഷൻ, ലേ ഔട്ട് ഫീസുകൾ എന്നിവ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാർഷികമേഖലയിൽനിന്നുള്ള സാധാരണക്കാരായ ജനങ്ങളും പട്ടികവർഗ-പിന്നാക്ക വിഭാഗത്തിലുള്ള കുടുംബങ്ങളുമാണ് പഞ്ചായത്തിൽ ഭൂരിഭാഗവുമെന്നും ഇവരുടെ വീടെന്ന സ്വപ്നത്തിനടക്കം തടസ്സമാകുന്ന അധികവരുമാനം പഞ്ചായത്തിന് ആവശ്യമില്ലെന്നാണ് യു.ഡി.എഫ്. ഭരണസമിതിയുടെ തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..