അഴുക്കുചാലിനായി എടുത്ത കുഴിയിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്


1 min read
Read later
Print
Share

പ്രതിഷേധവുമായി നാട്ടുകാർ

പെരിയ : ദേശീയപാതയിൽ പെരിയ ബസാറിൽ അഴുക്കുചാലിനായി എടുത്ത കുഴിയിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കായക്കുളത്തെ മിഥുൻ മോഹൻ (21), സൂരജ് തമ്പാൻ (21) എന്നിവർക്കാണ് കുഴിയിൽവീണ് സാരമായി പരിക്കേറ്റത്.

ഇവരിൽ സൂരജ് തമ്പാന് കാലിന് ശസ്ത്രക്രിയ നടത്തി. മിഥുൻ മോഹൻ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

റോഡ് നിർമാണ കമ്പനി സുരക്ഷാവിഭാഗത്തിന്റെ അനാസ്ഥയാണ്‌ അപകടത്തിനിടയാക്കിയതെന്ന്‌ ആരോപിച്ച് കായക്കുളത്തെ നാട്ടുകാർ അടിപ്പാത നിർമാണത്തിനായുള്ള സമരപ്പന്തലിലെത്തി.

യുവാക്കളുടെ മുഴുവൻ ചികിത്സച്ചെലവും കമ്പനി വഹിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

സമരം 41 ദിവസം പിന്നിട്ടതോടെ കളക്ടർ കഴിഞ്ഞദിവസം സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു.

എന്നാൽ, പുതിയ കളക്ടർ ചുമതലയേറ്റ് വിഷയം പഠിച്ചശേഷം ചർച്ചനടത്താമെന്ന് പറഞ്ഞ് വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗം മാറ്റി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..